രാഷ്ടപ്രതി തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ച് ദിവസങ്ങൾ കഴിഞ്ഞാണ് പ്രതിപക്ഷത്തിനു ജീവൻവച്ചത്. പ്രതിപക്ഷകക്ഷികളുടെ യോഗം വിളിക്കാൻ കോൺഗ്രസും തൃണമൂൽ കോൺഗ്രസും മൽസരിച്ചു – ഐക്യമില്ലായ്മ തുടക്കത്തിൽതന്നെ വ്യക്തമായി. രാഷ്ട്രപതി സ്ഥാനാർഥിയാക്കാൻ പരിഗണിക്കുന്ന പേരുകളൊക്കെ തുടരെത്തുടരെ പുറത്തുവിട്ട് തന്ത്രമില്ലാത്ത കൂട്ടരെന്ന പേരും പ്രതിപക്ഷം സ്വന്തമാക്കി.
ഒടുവിൽ, വേറേയാരേയും കിട്ടാതെ വന്നപ്പോൾ യശ്വന്ത് സിൻഹയെ സ്ഥാനാർഥിയാക്കി. പ്രതിപക്ഷത്ത് ദേശീയ നേതൃസ്ഥാനത്തിനുള്ള മൽസരം, ഇപ്പോഴത്തെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മാത്രമല്ല, 2024ലെ പൊതു തിരഞ്ഞെടുപ്പിലും ബിജെപിക്കു ഗുണം ചെയ്യാനുള്ള സാധ്യത വിലയിരുത്തുകയാണ് ദില്ലിയാഴ്ച പോഡ്കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.
Podchaser is the ultimate destination for podcast data, search, and discovery. Learn More